2023 മേയ് 17, ബുധനാഴ്‌ച

കാദ്റ്ക്കാന്റെ ചായപീടികയിലെ കുറികല്ല്യാണം


ചായകടയുടെ മുന്നിലെ ക്യാഷ് മേശക്കു പിറകിൽ കാദ്റ്ക്ക ഇരുന്നു.

മേശക്കുമുകളിൽ ഒരു ചെമ്പ്താലത്തിൽ വെറ്റിലയും ചുണ്ണാമ്പും അടക്കയും,

താലത്തിന്റെ നടുവിൽ കുറ്റിയിൽ ചന്ദനത്തിരി പുകയുണ്ട്.

ഒരു സ്റ്റീൽ തളികയുടെ അടിയിൽ പുറത്തേക്ക് കാണുംവിധം  ലെറ്റർ കവറുകൾ.വരുന്നവൻ കവറ് എടുത്ത് പേരും വിലാസവും എഴുതി കയ്യിൽ കരുതിയ ഒരു സംഖ്യ അതിൽ വെച്ച്   തളികയിൽ വെക്കും.

അവർ മേശയിൽ നിന്ന് വിട്ടകലുമ്പോൾ

കാദ്റ്ക്ക അതെടുത്ത് തുറന്ന് നോക്കി നോട്ട്ബുക്കിൽ കവറിന് പുറത്തെ പേരും   വിലാസവും സംഖ്യയും പകർത്തി വെക്കും.എഴുത്തു വശമില്ലാത്ത ഏറെപേരെയും എഴുതാൻ കാദ്റ്ക്ക സഹായിച്ചു.

അപൂർവ്വം ചിലർ പേരും വിലാസവും രേഖപ്പെടുത്തിയ കവറ് കൊണ്ട് വന്നു.

കാദ്റ്ക്കാകൊപ്പം ചിരിച്ച് കൊണ്ട് ഒരാൾ നിൽക്കുന്നു.

അയാളാണ് കുറിക്കാരൻ.

എന്റെ വല്ല്യാപ്പ തന്ന കവറുമായി ഞാൻ പോയി.

ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത കുറിക്കല്ല്യാണം. അവസാനത്തേതും എന്ന് വേണമെങ്കിൽ പറയാം.

പണ്ട് നാട്ടിൻപ്രദേശത്ത് ആളുകള സഹായിക്കാൻ ഉണ്ടായിരുന്ന പരിപാടിയാണിത്.

ചെറുതുരുത്തി പോലീസ്  സ്റ്റേഷനുഎതിർവശത്തായി മേനാശ്ശേരി കാദ്റ്ക്കന്റെ ചായക്കയിൽ നടന്നിരുന്ന ഒരുകുറികല്യാണത്തിന്റ ഓർമ്മയാണിത്.

ഓരോരുത്തരും ചായക്കടയിൽ കുറിവെക്കും.

ഒരു ചായയും എണ്ണക്കടിയും ഫ്രീ ആണ്.

ആ ചായയും എണ്ണക്കടിയും എനിക്ക് കിട്ടിക്കോട്ടെ എന്ന് കരുതിയാണ്. ചായക്കടക്ക് മുന്നിൽ നിന്നും കവറുമായി എന്നെ അകത്തേക്ക് വിട്ട് വല്ല്യാപ്പ വന്നവഴിക്കുതന്നെപോയത്.

സംഖ്യവെച്ചഒരാൾ കുറിവെക്കുമ്പോൾ തുല്ല്യമായതോ  കൂടിയതോ ആയ സംഖ്യ ഈ കുറിക്കാരൻ വെക്കണം .

വട്ടിപലിശക്കാരും ഫിനാഷ്യൽ കമ്പനിക്കാരും ഇല്ലാത്ത സ്വയം സഹായ ഗ്രാമീണ വ്യവസ്ഥയാണിത്.ഒരിക്കൽ ആളുകൾ എല്ലാം എങ്ങനെ പരസ്പരം സഹായിച്ചു ജീവിച്ചിരുന്നു.

അന്ന് കുറിവെച്ചത് കുറിക്കാരന് മീൻ കച്ചവടത്തിനു സൈക്കിൾ വാങ്ങാനായിരുന്നു.

പിന്നീടും പല കുറി കല്ല്യാണങ്ങളും ആ കടയിൽ നടന്നു.ആളുകളുടെ  സഹകരണം കുറയുകയും കുറിവെച്ചവൻ അടുത്തയാൾ കുറിവെക്കുമ്പോൾ തിരിഞ്ഞുനോക്കാതെയായത്തോടെ ആ കുറികല്യാണങ്ങൾ നിലച്ചു.സ്വാർത്ഥത പിടികൂടിയമനുഷ്യൻ പിന്നീട് വട്ടിപലിശക്കാരനും ഫിനാൻഷ്യൽ എന്റർപ്രൈസ്കമ്പിക്കും കീഴടങ്ങി.ആ കുറിയിൽ ചിലർ പാവങ്ങളെ സഹായിക്കാനും ഒരുസംഖ്യവെക്കും ഒരിക്കലും കുറിക്കാരൻ കൊടുക്കേണ്ടിവരാത്ത സംഖ്യ

എന്തിന് ഇപ്പോൾ 

ഇത് ഓർത്തു!?

വെറുത...! വെറുതെ മനസിലേക്ക് ഓടിയെത്തുന്ന ചിലഓർമ്മകൾ...

വറും ഓർമ്മകൾ.....


ഷക്കീർ ചെറുതുരുത്തി..

അഭിപ്രായങ്ങളൊന്നുമില്ല: