കൊടിയുടെ കഥ
'ഈ കഥ നടന്നതാണോ... ?' മനോജ് ആന്റണി ചോദിച്ചു .
'നടന്നത് സംഭവമല്ലേ, കഥയല്ലല്ലോ?' !
അപ്പോൾ ഇത് നടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുമായി യാതോരുവിധ ബന്ധവുമില്ല എന്ന് എഴുതണോ ? എന്റെ മൊബൈൽ എഴുത്തിൽ കൗതുകം കൊണ്ടിരുന്ന മനോജ് ആന്റണി പറഞ്ഞു
" ഈ കാര്യത്തിൽ അങ്ങിനെ സൂചിപ്പിക്കുന്നത് നല്ലതാ!"...
" അല്ലെങ്കിൽ കുഴീൽകിടക്കുന്ന പലരും നീ കാരണം .....വിളി കേട്ട് ഉണരേണ്ടിവരും"
'എയ്... അങ്ങിനെ ഒന്നുമില്ല'
ഞാൻ സമാധാനിച്ചു.
മാറ്റങ്ങളെല്ലാം ലോകത്ത് നടക്കുമ്പോഴും മാറാതെ നിന്നതാണ് ഈ മഹല്ലും പള്ളിയും.
എന്ന് പറഞ്ഞാൽ സമസ്ത രണ്ടായി ഔദ്യേഗികവും വിമതരും ഉണ്ടായ കാലത്തും
മഹല്ലിൽ ഒരു അനക്കവും കണ്ടില്ല.
ഒരിക്കൽ സെക്രട്ടറിയോട് പ്രസിഡന്റ് പറഞ്ഞു.
'കുട്ടി '...കാര്യങ്ങൾ അറിയുന്നുണ്ടല്ലേ നമ്മൾ എവിടെ നിൽക്കണം"
"ഇക്ക നമ്മൾ ഇപ്പോൾ ഉള്ള പോലെ പോയാൽപോരെ
തങ്ങമാർ ഉള്ള പക്ഷത്ത് തന്നെ നിൽക്കാം"
അന്ന് മുതൽ മഹല്ലും പള്ളിയും മദ്രസ്സയും ഔദ്യോഗിക വിഭാഗത്തോടെപ്പം തുടർന്നു
പറയാൻ പോകുന്നത് കൊടിയുടെ കഥയാണ്
കഥ പറയാനൊരു ആമുഖം വേണ്ടേ...?
അതാണ് ഈ പഴമ്പുരാണം.
അങ്ങിനെ കാലം കഴിഞ്ഞപ്പോൾ വിമത പക്ഷം പള്ളിയുടെ അധികാരത്തിൽ വന്നു.
മദ്രസ്സയും സിലബസും ഒക്കെ പഴെ പടി.
പക്ഷെ നബിദിനത്തിന് പിടിക്കുന്ന കൊടി
ഔ സഹിക്കൂല... വിമത പക്ഷം അത് മാറ്റാൻ തന്നെ തന്ത്രങ്ങൾ മെനഞ്ഞു.
ഒരു നാൾ ആ കൊടി മെല്ലെഒന്ന് മാറ്റി.
ഒരു നബിദിനത്തിന്.
ആളുകൾക്ക് അത് മനസ്സിലായോ, ഇല്ല.
മനസ്സിലാവില്ല.
ആ കഥയാണല്ലോ പറയാൻ പോകുന്നത്.
പക്ഷെ ഔദ്യോഗിക പക്ഷത്തുള്ള കുറഞ്ഞ ആളുകൾക്ക് അത് മനസ്സിലായി.
അടുത്ത നബിദിനത്തിന് അവർ കാത്തിരുന്നു.
പള്ളിക്കു മുന്നിൽ
ബോർഡിൽ കൊടികളുയർന്നു. ആ ഉയർന്ന കൊടികൾ ഒരു കൂട്ടർ
രാത്രി അഴിച്ചു മാറ്റാൻ തീരുമാനിച്ചു.
രാത്രിയിൽ അരണ്ട വെളിച്ചത്തിൽ വന്ന മുഹമ്മദ് മേലോട്ട് നോക്കി.
'പടച്ചോനേ ഇതിൽ ഏത് കൊടിയാണ് അവരുടേത്.ഏത് കൊടിയാണ് നമ്മുടേത്.
മുഹമ്മദ് സംഘടന നേതാവിനെ വിളിച്ചു.
"ഏതാ നമ്മുടെ കൊടി"
ഒരുമിനിറ്റ് എന്ന് പറഞ്ഞ് നേതാവ് ഗൂഗിളിൽ തിരഞ്ഞു.
"പച്ച കുബ്ബയുള്ള ചുവന്ന സ്ക്വേയർ ഉള്ള കൊടി മോമദേ..."
അത് പറഞ്ഞ് നേതാവ് ഫോൺ വെച്ചു.
മുഹമ്മദ് മുകളിലേക്ക് നോക്കി
രാത്രിയുടെ ഇരുട്ടിൽ പച്ചയും നീലയുമായ നിറങ്ങൾ കറുപ്പായ് തോന്നി
ചുവപ്പും പർപ്പിളും ഒരേ പോലെ തോന്നി
കാത്ത് നിൽക്കാൻ സമയമില്ലാത്തതിനാൽ
പെട്ടെന്ന് കയറി കൊടി പറിച്ച് മുഹമ്മദ് അപ്രത്യക്ഷനായി.
രാവിലെ നേതാവ് പള്ളിയിലേക്ക് വന്ന് ബോർഡിന്റെ മുകളിലേക്ക് നോക്കി
കൊടി കാണാനില്ല.
അയാൾ ഒച്ച വെച്ചു ആളുകൾ ഓടികൂടി കൂട്ടത്തിൽ മുഹമ്മദ് ഓടി വന്നു
നേതാവ് ഉച്ചത്തിൽ ചോദിച്ചു.
ഞങ്ങളുടെ കൊടി എവിടെ...?
അത് കേട്ട് തരിച്ചു നിന്ന
മുഹമ്മദ് ആളുകൾ എല്ലാം പോയ്ക്കഴിഞ്ഞപ്പോൾ നേതാവിന്റെ ചെവിയിൽ പറഞ്ഞു.
"നേതാവേ നിങ്ങൾ പറഞ്ഞല്ലേ ഞാൻ രാത്രി ഊരിയത്"
തിരിഞ്ഞ് നിന്ന്
നേതാവ് മുഹമ്മദിനോട് പറഞ്ഞു.
കൊടി ഊരുമ്പോൾ നോക്കി ഉരണ്ടടാ...
മുഹമ്മദ് ബോർഡിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു
" നേതാവേ നമ്മുടെ കൊടി മാറ്റാൻ പറ്റ്വോ.....