മുന്ന് നാല് പൂട്ടിട്ട് പൂട്ടി ഇപ്പോൾ സ്വപ്ന ക്ലിനിക് അടച്ച് കിടപ്പാണ്. വല്ലപ്പോഴും തുറന്നാലായി. ചെറുതുരുത്തി ഗ്രാമമാകുമ്പോൾ തന്നെ ക്ലിനിക്കും താരു ഡോക്ടറും ഇവിടെ ഉണ്ട് , ചെറുതുരുത്തി ഇപ്പോൾ സൂപ്പർ മാർക്കറ്റുകുടെ ഹബ്ബായി മാറി; ഹോട്ടലുകളുടെയും . 45 വർഷത്തോളമായി ഡോക്ടർ വന്നിട്ട് തലമുറകളെ ചികിൽസിച്ച ഡോക്ടറാണ് . എല്ലാം മാറുമ്പോഴും മാറാതെ ജനകീയ ഡോക്ടറായി നിലകൊണ്ടു. സൂഹത്തിൽ ചികിൽസാരീതി മാറി. പക്ഷെ ഇന്നും 150 രൂപ കൊണ്ട് പരിശോധനാ ഫീസും മരുന്നും നൽകി , രണ്ടാഴ്ച്ചക്കും ഒരു മാസത്തിനും മരുന്ന് കുറിക്കുന്ന ഈ കാലത്തും 2 ദിവസത്തിനും 4 ദിവസത്തിനും മരുന്ന് കുറിച്ചു. ലേബലുകൾ കവറുകൾ ഇല്ലാത്ത ഗുളികകൾ രോഗിയുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞേക്കാം , പക്ഷെ പുറത്തേക്കെഴുതുന്ന മരുന്നിൽ ഡോക്ടർ കൃത്യമായും പറയും 18 രൂപയുടെ ഗുളിക ഉണ്ട് അത് വാങ്ങണ്ട 3 രൂപ 50 പൈസയുടെ വാങ്ങിയാ മതി എന്ന്. ജനറിക്
മെഡിസിന് പ്രാധാന്യം നൽകിയ ഡോക്ടർ ..
ആൻ്റി ബയോട്ടിക്കുകളുടെ കാലത്ത് അദ്ദേഹം പനിക്ക് മാത്രമുള്ള ഡോക്ടറായി കണ്ടു ജനങ്ങൾ . പക്ഷെ, അദ്ദേഹത്തോളം Symptoms (രോഗ ലക്ഷണങ്ങൾ) കണ്ട ഡോക്ടറുണ്ടാവില്ല . അദ്ദേഹത്തിൻ്റെ ഭാഷണത്തിനും വിളിക്കും ഒരു ശൈലിയുണ്ടായിരുന്നു. ട്രോളില്ലാത്ത കാലത്ത് ബഷീർ അഹമ്മദാണ് അതിനെ അനുകരിച്ച് ഞങ്ങളുടെ ക്രിക്കറ്റ് മൈതാനത്ത് ചിരി വിടർത്തിയിരുന്നത് .
കാലം അദ്ദേഹത്തിൻ്റെ വസ്ത്രധാരണരീതിയെയും ബാധിച്ചില്ല. കാലം ഇടക്ക് അദ്ദേഹത്തിൻ്റെ വസ്ത്രധാരണ രീതിയിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട് , ചെറുതുരുത്തി മാറിക്കൊണ്ടിരിക്കുമ്പോൾ അതിൻ്റെ ഓരത്ത് മാറാതെ പിടിച്ചു നിന്ന ഡോക്ടറെ കോവിഡ് കാലത്ത് അധികം കാണാറില്ല. ഞാൻ കോട്ടക്കൽ ആയുർവേദ ശാലയിലെ അജിയേട്ടനോട് തിരക്കി' ." ഇപ്പോൾ ഡോക്ടർ വരാറില്ലേ , പരിശോദിക്കാറില്ലെ" . അജിയേട്ടൻ പറഞ്ഞു. "ഇല്ല ഞാൻ പോയി കണ്ടിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു. വയസ്സായില്ലേ! റിസ്ക് എടുക്കാൻ വയ്യ ".പല സാക്രമിക രോഗങ്ങളോടും എതിരിട്ട ഡോക്ടർ തൻ്റെ വാർദ്ധക്യകാലത്തും ഉർജ്ജസ്വലതയോടെ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ