2025 ജൂൺ 14, ശനിയാഴ്‌ച

അനുസ്മരണം 4

മാഹിർക്ക
മറയുമ്പോൾ
ചെറുതുരുത്തിയിൽ ഒരാൾ മാത്രം ഡ്രൈവറായി അറിയപ്പെട്ടിരുന്നകാലം. അത് മാഹിർക്കാന്റെ വല്ല്യാപ്പ ദുബ്ബാൻക്ക ജീവിച്ചിരുന്ന കാലമാണ്. അദ്ദേഹത്തിൽ നിന്നാണ് ചെറുതുരുത്തിയിലെ പഴയ ആളുകൾ മിക്കതും ഡ്രൈവിംഗ് പഠിച്ചിട്ടുണ്ടാവുക. അന്ന് ഇന്നത്തെ പോലെ ഡ്രൈവിംഗ് സ്കൂളുകൾ ഇല്ല.ഷൊർണ്ണൂരിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോയ ആദ്യ ബസ്സിലെ ഡ്രൈവർ. ആ ഒരു ചരിത്രത്തിന്റെ കണ്ണിയാണ് ഇപ്പോൾ അറ്റുപോയത്.ചെറുതുരുത്തി സ്റ്റാന്റിൽ കുറേ കാലം ഡ്രൈവറായി.
ചെറുതുരുത്തി സിനിമാ ഷൂട്ടിംഗ് സജീവമായ കാലത്ത്
പല സിനിമകളിലും മുഖം കാണിച്ചു.(ഗജകേസരിയോഗം സിനിമയിലെ ഒരുസീൻ ഇതോടപ്പം ) ചെറുതുരുത്തി മിനി കോടമ്പാക്കമായിരുന്നു എന്ന എന്റെ വീഡിയോവിലേക്ക് കണ്ടാൽ വിവരങ്ങൾ ആരായാൻ ഇരിക്കയായിരുന്നു. രണ്ട് ദിവസം മുമ്പേ ഉമ്മർ കുട്ടിക്കാന്റെ മകൻ അംജത്മായി ദീർഘനേരം സംസാരിക്കുന്നത് കണ്ടു. അംജത് പറഞ്ഞു. 'ഇത്രയും നേരം പതിവില്ലാത്തതാ '. ചായ കുടിച്ച് പിരിയാൻ നേരം പ്രവാസത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുന്ന കാര്യം എന്നെ എൽപ്പിച്ചു. 24ാം തിയ്യതിക്ക് വേണമെന്നും പറഞ്ഞു. രാവിലെ അഞ്ച് മണിക്കാണ് മരണ വിവരം അറിയുന്നത് അപ്പോൾ മാഹിർക്ക രാത്രി 12 മണിക്ക് അയച്ച ഒരു വാട്സ് ആപ് വേയിസ് മെസേജ് കിടക്കുന്നു. അത് ഒന്ന് കേട്ടുനോക്കി. ഇങ്ങനെയാണ്

" അംജൂ.... 25 ന് മതി"
 
 ഒരു ദിവസം കൂടി കുടുംബത്തോടൊപ്പം കൂടാനുള്ള മോഹം. പക്ഷെ, അതിനുമുമ്പേ പടച്ചവൻ വിളിച്ചു. നാഥൻ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെ വിഷമത്തോടൊപ്പം പങ്കു ചേരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: