2025 ജൂൺ 16, തിങ്കളാഴ്‌ച

അനുസ്മരണം 11

 കല്ലാക്കൽ മുഹമ്മദ്ക്ക

സുറുമയെഴുതിയ കണ്ണുകളും, ചുണ്ടിൽ മാപ്പിളപ്പാട്ടും, കൈയ്യിൽ പാട്ട് പുസ്തകങ്ങളും ,മുസ്ഹഫും , നമസ്ക്കാര കണക്കും ,കൂടെ ഒരു സുഗന്ധം പരത്തുന്ന അത്തർപ്പെട്ടിയും.

കല്ലാക്കൽ ചന്ദനത്തിരി മുഹമ്മദ്ക്കാനെ ഞാൻ ചെറുപ്പത്തിൽ കണ്ട ഓർമ്മയാണിത്.

"കായലരികത്ത് വലയെറിഞ്ഞ " പാട്ടും ദുബായ് കത്തുപാട്ടും കല്ലാക്കൽ മുഹമ്മദ് ക്ക എഴുതിപാടിയതാണെന്ന് ഞാൻ ചെറുപ്പത്തിൽധരിച്ചു. അത്രക്കഅധികം ആ പാട്ടുകൾ അദ്ദേഹത്തിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട് . ഒരോഅത്തർ കുപ്പികൊപ്പവും ഒരോ കെസ്സുകൾകെട്ടും.
കിസ്സ പാട്ടുകളും പടപ്പാട്ടുകളും പാടിപ്പറഞ്ഞാണ്. അദ്ദേഹം റോഡരികിൽ നിന്ന് പാട്ട് പുസ്തകങ്ങൾ വിറ്റിരുന്നത്.
എൻ്റെ കുട്ടിത്വം കൗതുകത്തോടെ നോക്കി നിന്നവരെല്ലാം കാലയവനിക്കുള്ളിൽ കയറി .
അദ്ദേഹം കൂടി വിടവാങ്ങുമ്പോൾ ചെറുതുരുത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ് .
അദ്ദേഹത്തിന് പടച്ചവൻ പൊറുത്തു കൊടുക്കുകയും അദ്ദേഹം വർണ്ണിച്ച് പാടാറുള്ള ജന്നത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ...ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല: