കല്ലാക്കൽ മുഹമ്മദ്ക്ക
സുറുമയെഴുതിയ കണ്ണുകളും, ചുണ്ടിൽ മാപ്പിളപ്പാട്ടും, കൈയ്യിൽ പാട്ട് പുസ്തകങ്ങളും ,മുസ്ഹഫും , നമസ്ക്കാര കണക്കും ,കൂടെ ഒരു സുഗന്ധം പരത്തുന്ന അത്തർപ്പെട്ടിയും.
കല്ലാക്കൽ ചന്ദനത്തിരി മുഹമ്മദ്ക്കാനെ ഞാൻ ചെറുപ്പത്തിൽ കണ്ട ഓർമ്മയാണിത്.
കിസ്സ പാട്ടുകളും പടപ്പാട്ടുകളും പാടിപ്പറഞ്ഞാണ്. അദ്ദേഹം റോഡരികിൽ നിന്ന് പാട്ട് പുസ്തകങ്ങൾ വിറ്റിരുന്നത്.
എൻ്റെ കുട്ടിത്വം കൗതുകത്തോടെ നോക്കി നിന്നവരെല്ലാം കാലയവനിക്കുള്ളിൽ കയറി .
അദ്ദേഹം കൂടി വിടവാങ്ങുമ്പോൾ ചെറുതുരുത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ് .
അദ്ദേഹത്തിന് പടച്ചവൻ പൊറുത്തു കൊടുക്കുകയും അദ്ദേഹം വർണ്ണിച്ച് പാടാറുള്ള ജന്നത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ...ആമീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ