2025 ജൂൺ 14, ശനിയാഴ്‌ച

അനുസ്മരണം 7


ചെറുതുരുത്തിയിലെ ആദ്യത്തെ വ്യാപാരികളിൽ ഒരാൾ

കുന്നത്ത് വീട്ടിൽ
വേലായുധൻ
മകൻ നാരായണൻ
അങ്ങിനെ ഓർമ്മകളിൽ നിന്ന് നിനച്ചിരിക്കാതെ മാഞ്ഞുപോകേണ്ട ഒരാളല്ല നാരായണേട്ടൻ. ചെറുതുരുത്തിയിൽ ആദ്യത്തെ പാദരക്ഷ കടയുടമയും റിപ്പയറുമാണ് നാരായണേട്ടൻ ഇപ്പോൾ വീ വൈഫ് ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം. പണ്ട് മൃഗാശുപത്രിയിലെ ഒരു ( നഴ്സ് ) കമ്പോണ്ടർന്റെ ഉടമസ്ഥതയിൽ ആയിരുന്നു.
( അദ്ദേഹത്തിന്റെ മകൻ റോബർട്ട് ചെറുതുരുത്തി കോർണറിൽ കുറേ കാലം ഒരു പെട്ടിക്കട നടത്തിയിരുന്നു. തെക്ക് നിന്ന് വന്ന ആ കുടുംബം അടുത്ത കാലത്ത് തിരിച്ചു പോവുകയും ചെയ്തു.) കമ്പോണ്ടറുടെ സ്ഥലത്തോ അതിന് സമീപത്തോ ആയി ഒരു കഞ്ഞിക്കട ഉണ്ടായിരുന്നു.
അതിന്റെ അടുത്ത ഒരു ചായിപ്പിൽനാരയണേട്ടന്റെ അച്ചൻ ചെരുപ്പ് കട തുടങ്ങിയത് എകദേശം ഒരു 70 വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഓട്ടോമൊബൈൽ കോഴ്സ് പാസായി മദ്രാസിലോ മറ്റോ ഒരു കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു നാരായണേട്ടൻ.
നാരായണേട്ടന് ഇന്ന് കാണുന്ന രൂപമല്ലായിരുന്നു മുമ്പ്. ഒരു പഴ ഫോട്ടോ മുമ്പ് ഞാൻ കണ്ടിട്ടുണ്ട്. നല്ല സുമുഖനായ ഒരു ചെറുപ്പക്കാരൻ. അച്ചൻ വാർദ്ധക്യത്തിലേക്ക് പോയപ്പോൾ മകൻ ആ ജോലി ഉപേക്ഷിച്ച് അച്ചനെ സഹായിക്കാൻ വന്നു. പിന്നെ ചെറുതുരുത്തിയുടെ ചരിത്രങ്ങൾ മാറുന്നതും കാലഘട്ടത്തിന്റെ വൃദ്ധിക്ഷയങ്ങൾ സംഭവിക്കുന്നതും നോക്കി നീണ്ടകാലം ചെറുതുരുത്തിയെ കണ്ടുകൊണ്ടിരുന്നു. എന്റെ കുട്ടിക്കാലത്ത് റഷീദ് സൈക്കിൾ കടയിലേക്ക് വരുമ്പോളെല്ലാം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
ചെറുതുത്തിയിലെ ആദ്യത്തെ വ്യാപാരികളിൽ ഒരാളാണ് അദ്ദേഹം. വ്യാപാരി വ്യവസായി അംഗവുമായിരുന്നു.എന്നിട്ടും ഒരു മിനിറ്റെങ്കിലും കടകൾ അടച്ച് അനുശോചിക്കാൻ ആഹ്വാനം ചെയ്തത്കണ്ടില്ല. അനുചിതമായിപോയി എന്ന് മാത്രം പറയുന്നു. ഓർമ്മകളിൽ, ചെറുതുരുത്തിയുടെ പുതുമകളിൽ മാറാതെ പഴമയിൽ നിലനിന്നു അദ്ദേഹം. ജീവിതാവസാനം വരെയും അദ്ധ്വാനിച്ചു. നാരായണേട്ടന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: