ഈ മസ്ജിദിന്റെ കല്ലിനുമുണ്ടാകും ഒരു കഥ പറയാൻ
വീടിന് ഏതാണ്ട് അടുത്തുതാണ് കോയകുട്ടിക്ക താമസിച്ചിരുന്നത്. പക്ഷെ, ഇസ്ലാമിയ കോളേജ് പഠനം പാതിയിൽ നിർത്തി വന്ന കാലത്താണ് കോയകുട്ടിക്കയുമായി അടുക്കുന്നത് . കണ്ടാൽ സലാം പറയും. വിശേഷം അന്വേഷിക്കും. പിന്നെ ആ ബന്ധം ഊഷ്മളമായി വളർന്നു. വീടിന്റെ അടുത്തുള്ള ഒത്തുകൂടലിൽ കോയകുട്ടിക്കാന്റെ മക്കളും അനിയൻ അബ്ദുക്കയും സത്യത്തിൽ കളി കൂട്ടുകാരായി. അവർ എന്നെ എന്നും വിമർശിക്കും; ഞാൻ അവരെയും. പക്ഷെ കോയകുട്ടിക്കാനോട് ബഹുമാന മായിരുന്നു.
പല മതആശയകാര്യങ്ങും സംസാരിക്കും. പക്ഷെ, എവിടെ വെച്ച് കണ്ടാലും ചിരിച്ച് സലാം പറയും. മഹല്ലിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു പങ്ക് വലുതായി തന്നെയുണ്ടാകും. നമ്മുടെ പഴപള്ളിയും മദ്രസ്സയുമെക്കെ നിർമ്മിക്കാൻ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്.
അതാണ് സദഖത്തുൽജാരിയ. പരലോകത്ത് എന്നും ഗുണം ലഭിക്കുന്ന സദഖ. ഭൂമിയിൽ അധികരിക്കാൻ ഇട്ടേച്ച് പോകുന്ന പുണ്യ പ്രവർത്തി. അത് കൊണ്ട് ചെറുതുരുത്തി പഴ പള്ളിയുടെ ഒരോ കല്ലും മണലും അദ്ദേഹത്തിനായ് പ്രാർത്ഥിക്കും
സ്വർഗത്തിലെത്തുമ്പോൾ ഒരു കഥ പറയാനുണ്ടാകും ആ കല്ലിനും മണലിനും.
അവർ പറയുന്ന ജീവിത കഥയാണ് നമ്മൾ പറയുന്ന കഥയേക്കാൾ പടച്ചവനിഷ്ടം.
അദേഹത്തോടെപ്പം സുബർക്കത്തിൽ രാപ്പാർക്കാൻ അല്ലാഹു നമ്മേയും തുണക്കുമാറാകട്ടെ..... ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ